Thursday, June 5, 2014

ഒറ്റമരങ്ങൾ


ഉഷ്ണരേണുക്കൾ പൊള്ളിക്കുന്ന-
ഗ്രീഷ്മത്തിൽ,
ജീവിതത്തിലേക്കുള്ള
ദൂരമളന്ന്,
ഇതളുകൾ പൊഴിക്കുന്ന ഒറ്റമരം.

ശിഖരങ്ങളടർന്ന്,
ഉഷ്ണ ചിന്തകളിലമർന്ന്,
ഊർദ്ധ്വശ്വാസം വലിക്കുന്ന
പകലിൽ-
ഒരു വേനൽ മഴ

മഴയിൽ കൊരുത്തൊരു
പ്രണയത്തിൽ,
വഴിമരങ്ങളുടെ
അതിജീവനത്തിന്റെ- 
ആത്മാർപ്പണം


ഇന്നെലകളില്ലാത്ത
ഘടികാരസൂചികൾപോലെ-
എഴുതപ്പെടാത്ത 
പ്രണയങ്ങൾ

ഇനി.... 
നീ തന്ന ചൂടും 
തിരിച്ചെടുക്കാം....
മൌനം മറന്ന നിൻ- 
ചുണ്ടുകൾക്കൊപ്പം.
ഇഴ പിരിയാത്ത ഈ മഴയിൽ 
ഇതളുകൾ കൊരുത്ത്,
പ്രത്യാശാ ഭരിതമായ്,
എത്രയെത്ര 
ഒറ്റമരങ്ങൾ..... 

Wednesday, April 24, 2013

സമാന്തരരേഖകള്‍

മിഴി ദൂരത്തിൽ ഉണ്ടെങ്കിലും
നിൻ  മിഴി വാക്കുകൾ
മുറിഞ്ഞു പോകുന്നതെന്താണ്...

നിന്നോട് പറയാനുള്ള
വാക്കുകളെല്ലാം -
തൊണ്ടയിൽ കുരുങ്ങി-
നിശ്ശബ്ദമായ് മരിക്കുന്നെതെന്താണ്...

ഓർമ്മകൾ
വിഷാദo  പൊഴിക്കുന്ന
സന്ധ്യയും,
മഴയിൽ മനസ്സ് മുറിയുന്ന
പകലുകളും
ബാക്കി വെച്ചിട്ടെങ്ങോട്ടാണ്-
നീ മാഞ്ഞു പോകുന്നത്.

സ്വപ്നങ്ങളും ജീവിതവും
സമാന്തര രേഖ യാകുമ്പോള്‍-
വാക്കുകൾ ഊർന്നു വീഴുന്ന
കവിതാ പുസ്തകത്തിൽ
കണ്ണുനീർ അടർന്ന്-
വീണു പടരുന്ന  മഷി കറുപ്പ്...

ഉഷ്ണം മാറ്റാനൊരു-
ചെറു കാറ്റ്,
സുഗന്ധം പരത്താനൊരു-
ചെറു പൂവ്,
എന്റെ സ്വപ്നങ്ങളുടെ 
കാഴ്ച്ചകളിപ്പോൾ
കണ്ണിന്റെ ദൂരത്തോളo
ചെറുതാണ്... 

Tuesday, January 29, 2013

ഡല്‍ഹി 22/12-ഒരു പ്രത്യാശാഭരിതന്റെ കുറിപ്പുകള്‍

സമരം

ചിറകുകള്‍ കരിഞ്ഞ
ശലഭങ്ങള്‍ക്ക് വേണ്ടി-
ശീതകാറ്റില്‍-
കത്തുന്ന പകല്‍
നക്ഷത്രങ്ങള്‍.

ഇരുണ്ട ഗ്രാമ ഭൂപടങ്ങളില്‍
പടര്‍ന്ന ചോരയില്‍-
ചിറകറ്റ ശലഭങ്ങളുടെ-
വ്രണിത വിലാപങ്ങള്‍.

കനവുകള്‍ കൊഴിഞ്ഞു വീണ
കിനാപാടങ്ങളില്‍
എരിഞ്ഞടങ്ങുന്നവര്‍ക്കായ്‌
മുഷ്ടി ചുരുട്ടി
ശൂന്യതയിലേക്കേറിയുമ്പോള്‍
ഉയിര്‍ക്കുന്ന വാക്കുകള്‍
ആത്മാവിന്റെ കല്പനകളാകണം.

ഇനി...
പൂവുകള്‍ ശലഭങ്ങളെ
തേടി പോകും...
മരങ്ങൾ
അടര്‍ന്നു വീണ ദളങ്ങളെ
തേടി പോകും...
നിഴലുകള്‍ നിറങ്ങളായ്-
തെരുവിലേക്കിറങ്ങും

തിരിച്ചറിവ്
സമരങ്ങള്‍
സമരസപെടാനുള്ള
പ്രകടനങ്ങളാണ്,
മനസ്സിനോടും...
നിയമങ്ങളോടും...
കണ്ണുകള്‍ ഇറുക്കിയടച്ചാല്‍
കാഴ്ചകള്‍ ഇല്ലാതാവുന്നില്ല.

Thursday, January 10, 2013

         ഭയം 

അകക്കാടിന്റെ വന്യമായ
നിശബ്ദദയെക്കാള്‍
എനിക്ക് ഭയം
നിന്റെ മൌനമാണ്.

രാത്രിയുടെ രൌദ്ര ഭാവത്തെക്കാള്‍
ഭയം പകലിലെ ചില-
നിഴലനക്കങ്ങളാണ്

ശത്രുവിന്‍റെ പടയോരുക്കത്തെക്കാള്‍ ‍
ഭയം സൌഹൃദത്തിന്റെ
വിഷമയം പുരട്ടിയ പുഞ്ചിരിയാണ് 
 
കടലിന്റെ ആഴങ്ങളെ ക്കാള്‍ 
എനിക്ക് ഭയം
നിന്റെ  മനസ്സിനെയാണ്.

Wednesday, November 7, 2012

പുഴ ഒഴുകും വഴിയെ....


ജനിമൃതികളുടെ -
സന്ദേഹങ്ങളില്ലാതെ
ഒരു പുഴ
മഞ്ഞു മലകളുടെ ഗര്‍ഭ പാത്രത്തില്‍-
നിന്നുറവ പൊട്ടി ആര്‍ത്തു പെയ്യുന്നു

Sunday, November 4, 2012

നെരിപോട് 


നെരിപോടില്‍
ഒരു ചിതയെരിയുന്നു.
ഇടനെഞ്ചില്‍ നീയും-
ഞാനുമറിയാതെ
സ്നേഹത്തിന്റെ പശിമയില്-
ഊര്‍ന്നിറങ്ങിയ ഒരു കവിതയുടെ  ചിത.
 
ചിത കത്തിയമരും  മുന്‍പേ-
ഒരുപിടി ചാരം ഞാന്‍ 
ഇടനെഞ്ചില്‍ തന്നെ 
ചേര്‍ത്ത് വെച്ചിട്ടുണ്ട്...
സിരാതന്തുക്കളില്‍
നിന്റെ ഓര്‍മകളായ്
പുനര്‍ജ്ജനിക്കാന്‍.
ഓര്‍മകളായ് മാത്രം...

Friday, November 2, 2012

മുഖമില്ലാത്ത മനുഷ്യര്‍ 

 
മുഖപടം  മാറ്റുമ്പോള്‍ 
വെളുത്ത തലയോട്ടികള്‍ 
മാത്രം

വാക്കുകള്‍ക്കും 
നോക്കുകള്‍ക്കും 
അര്‍ത്ഥമില്ലാത്തവര്‍

വര്‍ത്തമാന കാലത്തിലെ 
അവിശുദ്ധ സന്തതികള്‍
രാഷ്ട്രീയ കോമരങ്ങള്‍

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...