ഹിന്ദു ഒരു സംസ്കാരം ആണ്. അതിനെ ഒരു മതമാക്കിയത് ക്രിസ്തുമതത്തിനും ഇസ്ലാംമതത്തിനും ശേഷമാണ് ഇതിനും മുൻപേ ബുദ്ധ മതവും ജൈനമതവും ഉണ്ടായിരുന്നു. ഇനി ഒറ്റകാര്യം ഈ മതത്തിൽപെട്ട ദൈവങ്ങൾക്കൊന്നും മനുഷ്യരുടെ ജനനവും മരണവുമായി ഒരു ബന്ധവും ഇല്ല. കാരണം നമ്മുടെ പൂർവികർ ഇപ്പോൾ പറയുന്ന ദൈവങ്ങൾക്കും മുൻപ് ജനിച്ചവരാണ്. അതായത് ഇപ്പോളുള്ള ദൈവങ്ങളെക്കാളും മുൻപേ ഇവിടെ മനുഷ്യകുലം ഉണ്ട്. അപ്പോൾ പിന്നെ നമ്മുടെ ജനനവുമായി ഇവർക്കെന്തു ബന്ധം. മതങ്ങൾ രൂപീകൃതമായ ശേഷം നമ്മുടെ പൂർവികർ ഏതോ മതത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ് ഉണ്ടായത്.അതിന് കാരണം അതാതു കാലത്തിന്റെ, ദേശത്തിന്റെ സവിശേഷതയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ആചാരങ്ങളും മനുഷ്യനായി നിർമ്മിക്കപെട്ടവയാണ്. ക്രിസ്ത്യാനി ആകണമെങ്കിൽ മാമോദീസ കൂടണമെന്നുള്ളത് ഒരു വിഭാഗത്തിന്റെ ആചാരമാണ്. അല്ലാത്തവരും ക്രിസ്തുവിനെ പിൻതുടരുന്നുണ്ട്. അത് പോലെ തന്നെ ഇസ്ലാം ആകണമെങ്കിലും അവരുടേതായ ആചാരരീതികൾ ഉണ്ട്. മതവുമായി ബന്ധപെട്ടു നിൽക്കുന്ന ആചാരങ്ങളെല്ലാം അതാതു മതങ്ങളിൽ ഒരു പൗരോഹിത്യ വിഭാഗത്തിനെ വളർത്തിയെടുക്കാൻ മാത്രം സഹായിക്കുന്നതാണ്. മതത്തിന്‍റെ അധികാര കേന്ദ്രീകരണം അവിടെയാണ് നടക്കുന്നത്. ഹിന്ദുമതത്തിൽ അതാതു അമ്പലവുമായി ബന്ധപെട്ടു നിൽക്കുന്ന ആചാരങ്ങൾ ആണ്. മനുഷ്യ നിർമ്മിതവുമാണ്. ഹിന്ദു മതത്തിലെ എത്രയോ ആചാരങ്ങൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ശബരിമലയിലെ എത്രയോ ആചാരങ്ങൾ ഉപേഷിക്കപ്പെട്ടിരിക്കുന്നു. ആര്‍ത്തവം പ്രകൃതിയില്‍ മനുഷ്യന്‍റെ പ്രത്യുല്പാദന പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ്. മാസത്തില്‍ ഒരിക്കല്‍ പുറംതള്ളുന്ന ആര്‍ത്തവരക്തം മനുഷ്യന്‍ നിത്യേന പുറംതള്ളുന്ന മലത്തെക്കള്‍ മലിനമാണെന്നും അശുദ്ധമാണെന്നും പറയുന്ന ആചാരപെരുമക്കാര്‍ ഒന്ന് ഇരുന്ന് ചിന്തിക്കണം, അശുദ്ധി എന്തിനാണെന്ന്. മലയരന്മാരും മറ്റ് പിന്നോക്ക വിഭാഗവും ഇതുപോലെയുള്ള ആചാരപ്രക്രീയയില്‍ നിന്നും പുറംതള്ളിയവരാണ്. ആചാരങ്ങളിൽ നിന്ന് വ്യതിചലിച്ച അന്നൊന്നും നഷ്ടപ്പെടാത്ത ശബരിമലയുടെ ചൈതന്യം ആര്‍ത്തവ സ്ത്രീകളാല്‍ പൊടുന്നനെ നഷ്ടപ്പെടുന്നു എന്ന് പറയുന്നവര്‍, സുപ്രീം കോടതിയുടെ മഹത്തരമായ വിധിയാല്‍ പൗരോഹിത്യ അധികാര കേന്ദ്രം അവര്‍ക്ക് നഷ്ടപ്പെടുമെന്ന ഭയത്തിലാണ് . ഭൂമിയിൽ മനുഷ്യൻ ആയി പിറന്നത് ഒരു മഹാത്ഭുതം തന്നെയാണ്. ആർത്തവരക്തത്താൽ, പ്രത്യുല്പ്പാദന പ്രക്രീയയാൽ പ്രകൃതിയും മനുഷ്യകുലവും മഹത്വപ്പെട്ടിരിക്കിന്നു
Sunday, October 14, 2018
ആർത്തവം പൂത്ത വഴികളിലൂടെ,
ജനിമൃതികളുടെ സന്ദേഹങ്ങളില്ലാതെ,
ഒഴുകിയെത്തിയവനാണ്.
ജനിമൃതികളുടെ സന്ദേഹങ്ങളില്ലാതെ,
ഒഴുകിയെത്തിയവനാണ്.
അശുദ്ധമെന്ന് വിധിക്കപ്പെട്ട-
വിശുദ്ധ രക്തത്തിന്റെ-
ആവര്‍ത്തന പുറംതള്ളലാല്‍ മാത്രം,
പൂവിട്ടവൻ.
വിശുദ്ധ രക്തത്തിന്റെ-
ആവര്‍ത്തന പുറംതള്ളലാല്‍ മാത്രം,
പൂവിട്ടവൻ.
തിരിഞ്ഞൊന്നുറച്ചു നോക്കിയാൽ -
തീരുന്നൊരാചാരപെരുമയെ,
കാലം നോക്കി പരിഹസിക്കും മുൻപേ-
മകളോട്, സഖിയോട്,അമ്മയോട്, പെങ്ങളോട് -
ഉറക്കെ പറയണം,
ചിലപ്പോഴെങ്കിലും കാലത്തിന് -
മുൻപേ നടക്കാൻ.
തീരുന്നൊരാചാരപെരുമയെ,
കാലം നോക്കി പരിഹസിക്കും മുൻപേ-
മകളോട്, സഖിയോട്,അമ്മയോട്, പെങ്ങളോട് -
ഉറക്കെ പറയണം,
ചിലപ്പോഴെങ്കിലും കാലത്തിന് -
മുൻപേ നടക്കാൻ.
ഊർന്നിറ്റു പോകുന്ന ഓരോ-
തുള്ളി രക്തത്തിലൂടെയും-
പ്രകൃതി
നിങ്ങളാൽ മഹത്വപ്പെട്ടിരിക്കുന്നു
തുള്ളി രക്തത്തിലൂടെയും-
പ്രകൃതി
നിങ്ങളാൽ മഹത്വപ്പെട്ടിരിക്കുന്നു
Monday, May 14, 2018
ഷാജുവെ,
രണ്ടടി പിന്നോട്ട് വായിച്ചെന്റെ ചിന്തകൾ
രണ്ടടി മുന്നോട്ട് പോയി ഉന്മത്തനായി
തലച്ചോറ് പൊട്ടിചിതറി ചിത്രശലഭങ്ങളായി
നൃത്തം വെക്കുന്നു .
രണ്ടടി പിന്നോട്ട് വായിച്ചെന്റെ ചിന്തകൾ
രണ്ടടി മുന്നോട്ട് പോയി ഉന്മത്തനായി
തലച്ചോറ് പൊട്ടിചിതറി ചിത്രശലഭങ്ങളായി
നൃത്തം വെക്കുന്നു .
ഷാജുവെ,
നിന്റെ പ്രണയ ഫോസിലുകൾ
വരുന്ന വിവാഹ വാർഷികത്തിന്റെ-
ഫേസ്ബുക്ക് സ്റ്റാറ്റസാക്കാമെന്നു പറഞ്ഞപ്പോളുറങ്ങി-
പോയതാണെന്റെ ഭാര്യ.
നിന്റെ പ്രണയ ഫോസിലുകൾ
വരുന്ന വിവാഹ വാർഷികത്തിന്റെ-
ഫേസ്ബുക്ക് സ്റ്റാറ്റസാക്കാമെന്നു പറഞ്ഞപ്പോളുറങ്ങി-
പോയതാണെന്റെ ഭാര്യ.
ഷാജുവെ,
നിന്റെ കവിതകൾ-
എന്റെ ഉറക്കത്തിലും-
മാസ്മരികമായ ചില ഗന്ധങ്ങൾ-
പുറപ്പെടുവിക്കുന്നുണ്ട്.
എത്രസാധാരണമാണ്,
എത്രസ്വഭാവികമാണ്,
എന്തെന്തത്ഭുതമാണ്.
നിന്റെ കവിതകൾ-
എന്റെ ഉറക്കത്തിലും-
മാസ്മരികമായ ചില ഗന്ധങ്ങൾ-
പുറപ്പെടുവിക്കുന്നുണ്ട്.
എത്രസാധാരണമാണ്,
എത്രസ്വഭാവികമാണ്,
എന്തെന്തത്ഭുതമാണ്.
വാക്കുകൾ പൂക്കുന്ന മരമാണ് നീ.
Tuesday, March 20, 2018
വയനാടി
നിന്നിലേക്കുള്ള ഓരോ യാത്രയും,
വരണ്ട പുഴയുടെ മഴ തേടലാണ്.
ആർത്തവം നിലച്ച ആകാശത്തിന്റെ
പൊള്ളലിൽ, വിണ്ടു കീറിയ പുഴപ്പാടുകളിലേക്ക് -
നീ അരുവിയായ് എന്നിലേക്കുറവ -
പൊട്ടണം
നിഴല് കുറുകുന്ന ഉച്ചവെയിലിൽ-
നെറുകയിൽ ചുംബിച്ച്,
ഒരോ അണുവിലും തണുപ്പ് പെയ്ത് നീ ഒഴുകി ഇറങ്ങണം
എനിക്കും നിനക്കുമിടയിലെ-
ഒരു മഴകാതമുപേക്ഷിച്ച്,
നിന്നിലേക്ക് മടങ്ങണം
എന്നിൽ വന്യതയുടെ ലഹരി നിറക്കുന്ന-
കാഴ്ചകൾ പൂക്കുന്ന-
കാടാണെനിക്ക് നീ...
വരണ്ട പുഴയുടെ മഴ തേടലാണ്.
ആർത്തവം നിലച്ച ആകാശത്തിന്റെ
പൊള്ളലിൽ, വിണ്ടു കീറിയ പുഴപ്പാടുകളിലേക്ക് -
നീ അരുവിയായ് എന്നിലേക്കുറവ -
പൊട്ടണം
നിഴല് കുറുകുന്ന ഉച്ചവെയിലിൽ-
നെറുകയിൽ ചുംബിച്ച്,
ഒരോ അണുവിലും തണുപ്പ് പെയ്ത് നീ ഒഴുകി ഇറങ്ങണം
എനിക്കും നിനക്കുമിടയിലെ-
ഒരു മഴകാതമുപേക്ഷിച്ച്,
നിന്നിലേക്ക് മടങ്ങണം
എന്നിൽ വന്യതയുടെ ലഹരി നിറക്കുന്ന-
കാഴ്ചകൾ പൂക്കുന്ന-
കാടാണെനിക്ക് നീ...
Thursday, March 1, 2018
Tuesday, February 27, 2018
നിന്റെ ഉടൽ പൂത്തുലഞ്ഞ ഗന്ധം എന്റെ
സിരകളെ ഉണര്‍ത്തുന്നു
നിന്റെ അധരങ്ങളിൽ പൂത്ത-
പ്രണയ ചഷകങ്ങളിൽ നിന്നൊരല്പം ഇറ്റിച് തരിക.
എന്റെ ഊഷരമായ യാത്രകള്‍ക്ക്-
പ്രണയ ചിന്തകളേകുവാന്‍.
കര്‍ക്കിടക പെയ്ത്തോഴിഞ്ഞ-
നിന്‍റെ കണ്ണുകളിലെ
പ്രണയത്തിന്റെ തീഷ്ണത-
ഒരു നോട്ടത്തിലെങ്കിലും
എനിക്കനുഭവിക്കണം,
കൊടിയ വേനലിലും മഴ പൂക്കുവാന്‍...
Thursday, March 30, 2017
ദൈവത്തിന്‍റെ കൈയൊപ്പ് കിട്ടിയ ദ്വീപുകള്‍
കവരത്തിയിൽ നിന്നും മാലിക് മുസ്തഫ ഖാൻ എന്ന മാലിക്ജിയോട് യാത്ര പറയുമ്പോൾ മനസ്സിന് അല്പം കനം വെച്ചതുപോലെ തോന്നി. വെറും അഞ്ച് ദിവസം മാത്രം പരിചയമുള്ള മാലിക് എന്ന ചെറുപ്പക്കാരൻ എത്ര പെട്ടെന്നാണ് എന്റെയും മോഹനചന്ദ്രകർത്ത എന്ന കർത്താജിയുടെയും ഭാഗമായത്. അറേബ്യൻസീ എന്ന കപ്പൽ കവരത്തി തീരം വിടുമ്പോൾ സൂര്യൻ അറബികടലിന്റെ ആഴങ്ങളിലേക്ക് പകലിനെ ഒളിപ്പിക്കാനുള്ള വെമ്പലിൽ ആയിരുന്നു. ആകാശം പൂത്ത് വാകപൂവുകൾ ചിതറികിടന്ന സന്ധ്യയിൽ, കപ്പലിന്റെ മടിത്തട്ടിൽ കിടന്നു ഞാനും കർത്താജിയും മൗനം കൊണ്ട് പറഞ്ഞതും കവരത്തിയിലെ കഴിഞ്ഞ ദിവസങ്ങളിലെ ഓർമ ചിത്രങ്ങൾ തന്നെയാകണം.
നവംബറിലെ ഒരു മഴ നനഞ്ഞ പ്രഭാതത്തിൽ ആണ് ഞങ്ങള്‍ തിരുവനന്തപുരത്തുനിന്നു കവരത്തിയിലേക്ക് വിമാനം കയറിയത്. ഓരോ വിമാനയാത്രയിലും എനിക്കോർമ്മ വരിക എന്റെ ബാല്യകാലമാണ്. കുറത്തികാവിലെ പഞ്ചസാര മണ്ണുള്ള പാടവരമ്പിലൂടെ പട്ടം പറത്തി കളിക്കുമ്പോൾ ആകാശത്തിലൂടെ പോകുന്ന വിമാനത്തെ കണ്ടു അത്ഭുതം കൂറും. ഒരിക്കൽ വിമാനത്തിൽ കയറണമെന്നും, എന്റെ വീടിന്റെ മുകളിലെത്തുമ്പോൾ വിമാനത്തിൽ നിന്ന് ഒരു കത്തെഴുതി വീടിന്റെ മുകളിലേക്ക് ഇടണമെന്ന് എന്നൊരു സ്വപ്നമുണ്ടായിരുന്നു കുട്ടികാലത്ത്. അതിലെ പൊട്ടത്തരത്തിന്റെ വ്യാപ്തി മനസ്സിലായത് ആദ്യ വിമാനയാത്രയില്‍ മാത്രമായിരുന്നു.

കൊച്ചിയില്‍ നിന്നുമുള്ള ചെറുയാത്രാവിമാനത്തില്‍ വളരെ കുറച്ചു യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ രണ്ടു സൈഡ് സീറ്റുകള്‍ തരമാക്കി ഞങ്ങള്‍ യാത്ര ആസ്വദിക്കാനായി ഇരുന്നു. ആകാശം കറുപ്പിച്ച് കരിമേഘങ്ങള്‍ അപ്പോഴും മഴ പെയ്യാതെ പിണങ്ങി നിന്നു. താഴെ അറബികടല്‍, തന്റെ സൗന്ദര്യം ജലോപരിതലത്തിലേക്ക് ആവാഹിച്ച്, ക്ഷോഭങ്ങളെ ആഴങ്ങളില്‍ ഒളിപ്പിച്ച് ശാന്തയായ് തോന്നിപ്പിച്ചു. താഴെ വലിയ കപ്പലുകള്‍ ഒരു ചെറിയ തീപ്പെട്ടി കൂട് പോലെ ഇടയ്ക്കിടക്ക് കാഴ്ചയിലേക്ക് ഒഴുകി വന്നു കൊണ്ടേയിരുന്നു. ഇടയ്ക്കെപ്പോഴോ ഒരു വലിയ തുരുത്ത് കാഴ്ചയില്‍ പെട്ടത് വലിയ ഒരത്ഭുതമായിരുന്നു. കടല്‍ ഒരു ദ്വീപ് സൃഷ്ടിക്കുന്ന പോലെ. കുറെ വെളുത്ത മണ്ണ് കൂടി ചേര്‍ന്നൊരു തുരുത്ത്. ഒരു ചെടി പോലും ഇല്ലാത്ത, വെറും പഞ്ചസാര മണല്‍ തുരുത്ത്. എപ്പോഴെങ്കിലും ഒരു ദേശാടന പക്ഷി ഇവിടെ വരുന്നതും തന്റെ വിസര്‍ജ്യത്തിനോടൊപ്പം ഒരു ചെടിയുടെ വിത്ത് പാകുന്നതും, ചെടികള്‍ വളര്‍ന്ന് മരമാകുന്നതും, പരാഗണത്തില്‍ പൂത്ത്, തുരുത്ത് കടല്‍ മരങ്ങളെ പ്രസവിക്കുന്നതും, മണല്‍തുരുത്ത് ഒരു ദ്വീപാവുന്നതും സ്വപ്നം കണ്ടിരിക്കുമ്പോഴാണ് വിമാനം അഗത്തി വിമാനത്താവളത്തിലെത്തിയതിന്റെ സൂചനകള്‍ നല്‍കി കൊണ്ട് പൈലെറ്റിന്റെ അറിയിപ്പ് വന്നത്.
അഗത്തിയിലെ ആകാശ കാഴ്ചകള്‍ അതിമനോഹരമായിരുന്നു.ഒരു ഷാoപെയ്ന്‍ കുപ്പിയുടെ ആകാരമുള്ള ഒരു ചെറു ദ്വീപ്. താഴെ പച്ചകടല്‍ ഒരു വശ്യമായ തിരയിളക്കത്തോടെ അഥിതികളെ ആകര്‍ഷിച്ചു കൊണ്ടേയിരുന്നു. ദ്വീപിലെ നീണ്ട ലഗൂണ്‍ തീരം അടിത്തട്ടിലെ പഞ്ചസാര മണലുകളെ തെളിമയുടെ നിഷ്കളങ്ക ഭാവത്തില്‍ കണ്ണുകളെ ഈറനണിയിച്ചു. അഗത്തി ഒരു ചെറിയ ദ്വീപാണ് വെറും 2.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു ചെറിയ ദ്വീപ്, വളരെ കുറച്ച് താമസക്കാര്‍ മാത്രമുള്ള ദ്വീപില്‍ ഒരു ചെറു വിമാനത്താവളം, ഒരാശുപത്രി എന്നിവയാണ് പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍.
അഗത്തിയില്‍ നിന്നും ഹെലികോപ്റ്ററില്‍ കവരത്തിയിലേക്ക് ഉള്ള യാത്ര അതിലും മനോഹരമായിരുന്നു. കടലിന്‍റെ നിഗൂഡമായ തിരയിളക്കം അടുത്ത്കണ്ട്, കടല്‍മേലെ ഒരു ആകാശ പക്ഷിയെ പോലെ ഞങ്ങളുടെ ഹെലികോപ്റ്റര്‍. കാലാന്തരത്തില്‍ പ്രണയിനിയെ കണ്ട കാമുകന്‍റെ മനസ്സ് പോലെ കാഴ്ചകള്‍, വാക്കുകള്‍ക്കതീതം. ദൂരെ ഒരു ചെറു പൊട്ടുപോലെ കവരത്തി കാണുകയായ്. തീരത്തടുക്കുന്തോറും കാഴ്ചകളുടെ വ്യാപ്തി കൂടി വന്നു. സമുദ്രത്തെക്കാള്‍ പഴക്കമുള്ള ഒരു കപ്പല്‍ കവരത്തിയുടെ തീരത്ത് ജനിമൃതികളുടെ സാക്ഷ്യപ്പെടുത് തലായി തുരുമ്പെടുത്തു കിടക്കുന്നു. തീരക്കാറ്റില്‍ നഗ്നത മറയ്ക്കാന്‍ പാടുപെടുന്ന തെങ്ങുകള്‍, മരങ്ങളാല്‍ മറയ്ക്കപ്പെട്ട, തീപ്പട്ടി കൂടുകള്‍ പോലെ അങ്ങിങ്ങ് കാണുന്ന വീടുകള്‍. കവരത്തി ഒരു പച്ച പുതപ്പില്‍ തണുത്തുറങ്ങുന്നു.
അഗത്തിയില്‍ നിന്നും ഹെലികോപ്റ്ററില്‍ കവരത്തിയിലേക്ക് ഉള്ള യാത്ര അതിലും മനോഹരമായിരുന്നു. കടലിന്‍റെ നിഗൂഡമായ തിരയിളക്കം അടുത്ത്കണ്ട്, കടല്‍മേലെ ഒരു ആകാശ പക്ഷിയെ പോലെ ഞങ്ങളുടെ ഹെലികോപ്റ്റര്‍. കാലാന്തരത്തില്‍ പ്രണയിനിയെ കണ്ട കാമുകന്‍റെ മനസ്സ് പോലെ കാഴ്ചകള്‍, വാക്കുകള്‍ക്കതീതം. ദൂരെ ഒരു ചെറു പൊട്ടുപോലെ കവരത്തി കാണുകയായ്. തീരത്തടുക്കുന്തോറും കാഴ്ചകളുടെ വ്യാപ്തി കൂടി വന്നു. സമുദ്രത്തെക്കാള്‍ പഴക്കമുള്ള ഒരു കപ്പല്‍ കവരത്തിയുടെ തീരത്ത് ജനിമൃതികളുടെ സാക്ഷ്യപ്പെടുത്
ഹെലിപ്പാഡിനരികില്‍ കുറേപ്പേരുണ്ട്, യാത്ര കഴിഞ്ഞ് വന്നവരെ സ്വീകരിക്കാനും, യാത്രക്കൊരുങ്ങുന്നവരെ യാത്രയയക്കാനും. രണ്ടും വളെരെ വയ്കാരികമായാണ് ദ്വീപുകാര്‍ ചെയ്യുന്നത് എന്ന് തോന്നിപ്പോയി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും മാലിക് എന്ന് സ്വയം പരിചയപ്പെടുത്തി ഒരു ചെറുപ്പക്കാരന്‍ ഞങ്ങളെ ഹാര്‍ദവമായ് സ്വാഗതം ചെയ്തു. മാലിക് കവരത്തിയിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട് മെന്റിലെ ഒരുദ്യോഗസ്ഥന്‍ ആണ്. ഗവര്‍മെണ്ട് ഗസ്റ്റ് ഹൌസിലേക്കുള്ള ചെറു യാത്രക്കിടയില്‍ മാലിക് ലക്ഷദ്വീപ് സമൂഹത്തിന്റെ ഒരു ചെറുചിത്രം ഞങ്ങള്‍ക്ക് വിവരിച്ചു തന്നു. ഏകദേശം പതിനൊന്നോളം ദ്വീപുകള്‍ ചേര്‍ന്ന ദ്വീപ്‌സമൂഹമാണ് ലക്ഷദ്വീപ്. കവരത്തിയാണ് തലസ്ഥാനമായി വര്‍ത്തിക്കുന്നത് . കവരത്തിക്ക് വെറും 4 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണo.തെങ്ങുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു,കേരളത്തിന്റെ തീരപ്രദേശം പോലെ മോനോഹരം. കൊച്ചിയില്‍ നിന്ന് ഏകദേശം 400 കിലോ മീറ്റര്‍ അകലെയായാണ് ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. വിമാനവും കപ്പലുമാണ് യാത്രാ മാധ്യമങ്ങള്‍. ദ്വീപുകള്‍ക്കിടയിലുള്ള യാത്രക്ക് ചെറിയ വെസ്സലുകള്‍ ആണുള്ളത്. അത് തന്നെ ആഴ്ചയില്‍ വല്ലപോഴും മാത്ര൦. യാത്രയയപ്പുകളും സ്വീകരണങ്ങളും വയ്കാരികമായതിന്റെ കാരണങ്ങള്‍ കൂടുതല്‍ അന്വേഷിക്കേണ്ടി വന്നില്ല.
ഔദ്യോഗിക മീറ്റിംങ്ങുകള്‍ക്ക് ശേഷം മാലിക്ക് ഞങ്ങളെ കൊണ്ടുപോയത് മോനോഹരമായ ഒരു കടല്‍ തീരത്തേക്കായിരുന്നു. വിശാലമായ ലഗൂണ്‍ തീരമാണ് ലക്ഷദ്വീപിന്റെ മനോഹാരിത. സിനിമകളില്‍ കാണുന്ന വിദേശ ബീച്ചുകളോട് കിടപിടിക്കുന്ന സൗന്ദര്യം. കടല്‍കുളിയാണ് ഏറെ മനോഹരം, കടലില്‍ കുറെയധികം ദൂരത്തേക്കിറങ്ങി കുളിക്കാം. നിയന്ത്രിത ടൂറിസം ആയത് കൊണ്ട് വലിയ തിരക്കില്ല. സൂര്യാസ്തമനം വേറിട്ട കാഴ്ചതന്നെ. മാലിക്കിന്‍റെ സുഹൃത്തുക്കള്‍ റൌഫ്, ലത്തീഫ് അങ്ങനെ കുറെയധികം പേരുണ്ട്. ഏവരും അവരോടു അടുപ്പമുള്ള വരോട് പെരുമാറുന്നപോലെ വളരെ ഹൃദ്യമായ പെരുമാറ്റം. ഒരു രാത്രികൊണ്ട് അവര്‍ നമ്മളുടെ ആരെക്കൊയോ ആയി മാറുന്നപോലെ. രാത്രി വളരെ വൈകി റൂമിലെത്തി പിരിഞ്ഞപ്പോള്‍ മനസ്സിന് വളരെ സന്തോഷം തോന്നിപ്പോയി. ഒരു പരിചയവുമില്ലാത്ത സ്ഥലം സ്വന്തം സ്ഥലം പോലെ പരിചിതമാകുന്നു , വഴിയില്‍ കാണുന്നവര്‍ പോലും ഹൃദ്യമായ പുഞ്ചിരിയോടെ നമ്മെ സ്വീകരിക്കുന്നു, വല്ലാത്തൊരു അനുഭുതി.

അടുത്ത ദിവസത്തെ മീറ്റിംഗിന് ശേഷമാണ് മറ്റ് രണ്ട് ദ്വീപുകള്‍ കൂടി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്, അതില്‍ ഒന്ന് മാലിക്കിന്‍റെ ജന്മദേശമായ അമേനി ദ്വീപും, മറ്റേത് മനോഹരമായ കല്പേനി ദ്വീപും. രാവിലെ വെസ്സലില്‍ കല്പേനിയിലേക്ക് യാത്ര തിരിച്ചു. ഏകദേശം 2 മണിക്കൂര്‍ യാത്രയാണ് കല്പേനിയിലേക്കുള്ളത്.പ്രഭാതത്തി ല്‍ കടലില്‍ക്കൂടിയുള്ള ആദ്യയാത്ര പറഞ്ഞറിയിക്കാന്‍ വയ്യാത്തത്ര മനോഹരമായിരുന്നു. വെസ്സലിന്റെ പിന്‍ഭാഗം അല്പം വിശാലമാണ് അവിടെനിന്ന് കണ്ട ഉള്‍ക്കടല്‍ കാഴ്ച്ചകളിലാണ് അറബികടലിന്റെ ക്ഷോഭവും, തിരമാലകളുടെ താളവും അടുത്തറിയുന്നത്. ഉയര്‍ന്ന് താഴുന്ന തിരമാലകള്‍ക്കനുശ്രതമായി ഉയര്‍ന്ന് താഴുന്ന വെസ്സല്‍, ഇളം നീല നിറത്തില്‍ അനന്തമായ ആകാശവും കടലും കൂടിച്ചേര്‍ന്നങ്ങനെ കവിത്വം തുളുമ്പുന്ന പരിസരം. ഹൃദയത്തില്‍ പ്രസരിക്കുന്ന വികാരരേണുക്കള്‍ ഏതു കഠിനഹൃദയനെയും തരളിതനാക്കുമെന്നുറപ്പ്.
മാലികിന്റെ ഭാര്യ ഞങ്ങള്‍ക്ക് വേണ്ടി നല്ല രുചിയുള്ള ചപ്പാത്തിയും കുറുക്കിയ മീന്‍ കറിയും പൊതി കെട്ടി തന്നിട്ടുണ്ടായിരുന്നു. ട്യുണ അഥവാ ചൂര മീന്‍ ഇത്ര രുചിയോടെ ആദ്യമായി കഴിക്കുകയായിരുന്നു. ലക്ഷദ്വീപിലെ പ്രധാന മത്സ്യ സമ്പത്താണ് ട്യുണ. കല്പേനിയില്‍ വെസ്സലിനു അടുക്കാന്‍ പറ്റിയ തീരമല്ല, അതുകൊണ്ട് കരയില്‍നിന്നും ചെറിയ ബോട്ടുകള്‍ ഉള്‍ക്കടലില്‍ എത്തിച്ചുവേണം യാത്രക്കാരെ കല്പേനിയിലേക്കെത്തിക്കേണ്ടത്. വെസ്സേലില്‍ നിന്ന് ചെറിയ ബോട്ടിലേക്ക് മാറി കയറുമ്പോള്‍ ഒരു ഭയം തോന്നുമെങ്കിലും, കയറി കഴിഞ്ഞാല്‍ "ഇതൊക്കെയെന്ത്" എന്നൊരു സലിംകുമാര്‍ ചിന്ത മനസ്സിലേക്കോടിയെത്തും. തിരമാലകളെ തഴുകി ചെറുബോട്ടിലുള്ള യാത്രയും മനോഹരമാണ്. കല്പേനിയിലെ മീറ്റിംഗിന് ശേഷo മാലിക്ക് ഞങ്ങളെ കൊണ്ടുപോയത് അതിമനോഹരമായ ഒരു ബീച്ചിലേക്കായിരുന്നു. പച്ചകടലും, നീലാകാശവും, പഞ്ചസാര മണലും, ചെറുതിരകളും തീര്‍ത്ത സ്വര്ഗ്ഗസുന്ദരമായ ഒരു ഭൂമിക. പ്രകൃതിയെ പ്രണയിക്കുവാന്‍ വേണ്ടി ദൈവം ഇവിടെ കൊണ്ടെത്തിച്ചതാണെന്ന ഉത്ക്കടമായ ഒരു തോന്നല്‍. ഒരു കടല്‍ക്കുളിക്ക് അതിയായ മോഹമുണ്ടായിരുന്നെങ്കിലും അമേനിയിലേക്കുള്ള യാത്രക്കായ് ഏര്‍പ്പെടുത്തിയ ചെറുബോട്ട് എത്തിയതിനാല്‍ മോഹമുപേ ക്ഷിച്ച് വീണ്ടും കടല്‍ യാത്ര. കല്പേനിയിലും മാലിക്കിന് നിറയെ സുഹൃത്തുക്കള്‍ ഉണ്ട്. കരയില്‍ നിന്ന് വന്നവരാണെന്ന് പറഞ്ഞപ്പോള്‍, കേരളത്തില്‍ നിന്നുള്ളവരെ അങ്ങനെയാണ് ദ്വീപില്‍ ഉള്ളവര്‍ സംബോധന ചെയ്യുന്നത്, അവര്‍ക്കെല്ലാം വളരെ സന്തോഷം.
ഒരു മണിക്കൂര്‍ കടല്‍യാത്രക്ക് ശേഷം അമേനി ദ്വീപില്‍ എത്തിയപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. മാലിക്കിന്‍റെ വീട്ടില്‍ അന്തിയുറക്കം. രാവിലെ തന്നെ മാലിക്കിന്‍റെ എളാപ്പയുടെ വീട്ടില്‍ നിന്ന് വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണത്തിന് ശേഷം ഔദ്യോഗിക മീറ്റിങ്ങുകള്‍. മീറ്റിങ്ങിനു ശേഷം നാടുകാണല്‍, അമേനിയും ചെറിയ ദ്വീപാണ് അമേനിയുടെ സൗന്ദര്യം തെങ്ങുകളാല്‍ സമൃദ്ധമായ തോപ്പുകളാണ്. മഴവീണ് തളിര്‍ത്ത ചെറുചെടികള്‍ പച്ചപ്പിന്റെ സുഗന്ധം പരത്തി അമേനിയില്‍ അങ്ങോളമിങ്ങോളം പച്ചപരവതാനി വിരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം മാലികിന്റെ മറ്റൊരു ബന്ധുവിന്‍റെ വീട്ടില്‍. മാലിക്കിന്‍റെ വാപ്പയും മാലിക്കിന്‍റെ ഭാര്യയുടെ വാപ്പയും കുടുംബവും എല്ലാം തങ്ങളുടെ കുടുംബക്കാരെ പോലെയാണ് ഞങ്ങളെ വരവേറ്റത്. രാത്രിയേറെ ഞങ്ങള്‍ എല്ലാവരുമായി സംസാരിച്ചിരുന്നു. രാത്രി ഭക്ഷണവും വിഭവങ്ങളാല്‍ സമൃദ്ധം. ചൂര മീനിന്‍റെ പല രീതിയില്‍ പാചകം ചെയ്ത വിഭവങ്ങള്‍. രാവിലെ തിരികെ കവരത്തിയിലേക്ക് പോരുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു.
കവരത്തിയില്‍ അവസാന വട്ട ഔദ്യൊഗിക മീറ്റിങ്ങുകള്‍ക്ക് ശേഷം അത്ഭുത കടല്‍കാഴ്ച്ചകളുടെ ദിവസമായിരുന്നു. ബീച്ചില്‍ നിന്ന് ഒരു ഗ്ലാസ് ബോട്ട് തരപ്പെടുത്തി മാലിക്കും സുഹുര്ത്തുക്കളും കൂടി ഞങ്ങളെ ഉള്‍ക്കടലിലേക്ക് കൊണ്ടുപോയി. പെയ്യാന്‍ വിതുമ്പി ആകാശം അപ്പോഴും പിണങ്ങി മുഖം വീര്‍പ്പിച്ചു നിന്നു. ഗ്ലാസ്സിനടിയില്‍ കൂടി ചെറുതും വലുതുമായ വിവിധ വര്‍ണങ്ങളില്‍ ഉള്ള മീനുകളുടെ കാഴ്ച്ച മനോഹരമായിരുന്നു. കരയില്‍നിന്നും കുറെയേറെ അകലെ കടലില്‍ നങ്കുരമിട്ട് ബോട്ട് നിന്നു. കൈകുടന്നയില്‍ കോരിയെടുക്കാന്‍ പാകത്തില്‍ ചെറുമീനുകള്‍ ബോട്ടിന് ചുറ്റും വട്ടം കൂടുന്നു. മീനുകള്‍ക്കായുള്ള ഭക്ഷണവും ഞങ്ങള്‍ കരുതിയിരുന്നു. അവിടെ വെച്ചാണ് മാലിക് സ്നോര്‍ക്ലിംഗിനെ കുറിച്ച് പറയുന്നത്. അതിനാവിശ്യമുള്ള ലൈഫ് ജാക്കറ്റ്, ഗ്ലാസ്സും, , മാസ്കും, ശ്വസിക്കാനുള്ള പൈപ്പും എല്ലാം ബോട്ടിലുണ്ടായിരുന്നു. പവിഴപുറ്റുകളെ കാണാന്‍ കിട്ടിയ സുവര്‍ണ്ണ അവസരം, മനസ്സില്‍ ഭയാശങ്കകള്‍.ബോട്ടില്‍ ഇരുന്നാല്‍ കടല്‍പാറകള്‍(Reef) കാണാം, അവിടെനിന്നുവേണം കടലിലേക്ക് ചാടാന്‍. മാലിക്കിന്‍റെ സുഹുര്‍ത്ത് ലത്തീഫ് പറഞ്ഞതോര്‍മ്മയുണ്ട്, സൊകാര്യ നഷ്ടങ്ങളെക്കുറിച്ചോര്ത്ത് മനസ്സ് നോവുമ്പോള്‍ ബോട്ടെടുത്ത് നേരെ കടലിലേക്കിറങ്ങും, കണ്ണുകള്‍ തുറന്ന് പിടിച്ച് അടിത്തട്ടിലേക്ക് ഊളിയിടും. ജീവിതത്തിന്‍റെ എല്ലാ സങ്കടങ്ങളും അദ്ദേഹം ഒഴുക്കി കളയുന്നത് ഈ കടല്‍ കാഴ്ച്ചയിലത്രേ. ധൈര്യം സംഭരിച്ച് കടല്‍പാറയിലേക്ക് ഇറങ്ങി നിന്നു. കര്‍ത്ത സാര്‍ "നാഗവല്ലിയുടെ ആടയാഭരണങ്ങള്‍ കണ്ട ഗംഗയെ പോലെ" ഉന്മത്തനായി കടിലില്‍ക്കൂടി ഒഴുകി നടക്കുന്നു. മൂന്നാമത്തെ മുങ്ങലിന് ധൈര്യം ഒത്തുവന്ന ഞാന്‍, കടലാഴങ്ങളില്‍ കണ്ട നിറക്കാഴ്ചകളില്‍ മതി മറന്ന് ഒഴുകി നടന്നു. തെളിമയുള്ള കടല്‍ വെള്ളത്തില്‍ കൂടി കടലിന്റെ അടിത്തട്ടിലെ പഞ്ചസാര മണല്‍ വരെ കാണാം. കടലോഴുക്കില്‍ പവിഴപുറ്റുകളുടെ വര്‍ണ്ണാഭമായ നൃത്ത ചുവടുകള്‍, വിവിധയിനം മീനുകളുടെ കൂടെ ഒഴുകി, കുട്ടികാലത്ത് കേട്ട മത്സ്യകന്യകയുടെ കഥകളിലെ വര്‍ണ്ണാഭമായ കൊട്ടരസദസ്സില്‍ എത്തിയപോലൊരു തോന്നല്‍.
ഒരു വയലെറ്റ് നിറമുള്ള നക്ഷത്ര മത്സ്യം ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ മിന്നി മിന്നിത്തെളിഞ്ഞു എന്‍റെ നിറകാഴ്ച്ചകള്‍ക്ക് മിഴിവേകി. കടല്‍ ചിപ്പികള്‍ നിന്ന് കുമിളകള്‍ ഉയര്‍ന്ന് വന്ന് ഒരായിരം കിന്നാരങ്ങള്‍ കൈമാറി. ഒരു റീഫില്‍ നിന്നും മറ്റൊരു റീഫിലേക്ക് ഒഴുകി ഞങ്ങള്‍ കടലാഴങ്ങളില്‍ ഒരുക്കിയ നിറകാഴ്ച്ചകള്‍ കണ്ട് മതിമറന്നു. മഴയുടെ ആരവം അടുത്തുവന്ന സമയത്ത് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ തിരികെ ബോട്ടില്‍ കേറി. മഴ ഒരു രവമായി ഒഴുകിയെത്തുന്നു, അകലെ കടലില്‍ പതിച്ച്, ഒരു തിരപോലെ തഴുകിയെത്തി ഞങ്ങളെ പൊതിഞ്ഞു നിന്നു. ലത്തീഫ്, നിങ്ങള്‍ പറഞ്ഞതെത്ര ശെരിയാണ്, സങ്കടങ്ങളെ മായ്ക്കാന്‍ മാത്രമല്ല, ഒരു പുതിയ ജന്മം കൂടി നല്‍കാന്‍ കഴിയും ഈ കടലാഴങ്ങള്‍ക്ക്.
അറേബ്യന്‍സീ എന്ന കപ്പല്‍ കവരത്തി തീരം വിടുന്ന ഈ ചുവന്ന സന്ധ്യയില്‍ മനസ്സിന്‍റെ നൊമ്പരമെന്താണ്... കാഴ്ച്ചകളുടെ നഷ്ടമോ അതോ ഞങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച കുറെ നല്ല മനുഷ്യരെ വിട്ട് പിരിയുന്നതോ... റൌഫ്...കഴിഞ്ഞദിവസം, തുരുമ്പിച്ച ആ കപ്പല്‍ഛേദത്തിനരികെ ചൂണ്ടയിട്ടു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞതോര്‍മ്മയുണ്ടോ, ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അതിതാണ്... അതിതാണ്... ഇവിടം സ്വര്ഗ്ഗമാകുന്നത് ദൈവത്തിന്‍റെ കയൊപ്പുകൊണ്ട് മാത്രമല്ല, നിങ്ങളുടെ ഹൃദയത്തില്‍ നിന്നൂര്‍ന്നിറങ്ങുന്ന സ്നേഹത്തില്‍ ചാലിച്ച സഹൃദയത്വം കൊണ്ട് കൂടിയാണ്.
Subscribe to:
Posts (Atom)
വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...
-
മഴ നനഞ്ഞ മരങ്ങള്‍ മഴ നനഞ്ഞ മരങ്ങള്‍ തളിരിടുന്നതു, വരണ്ട വേനലില്‍ അവ- അടക്കി വെച്ച ജീവിതമാണ്. ഭൂമിയിലെ ദു:ഖങ്ങള്‍ ഘനീഭവിപ്പിച്ചാണ് ആകാശ...
-
പുഴ ഒഴുകും വഴിയെ.... ജനിമൃതികളുടെ - സന്ദേഹങ്ങളില്ലാതെ ഒരു പുഴ മഞ്ഞു മലകളുടെ ഗര്‍ഭ പാത്രത്തില്‍- നിന്നുറവ പൊട്ടി ആര്‍ത്തു പെയ്യുന്നു
-
യാത്ര നമുക്കൊരു യാത്ര പോകാം... കൈകള്‍ കോര്‍ത്ത് പിടിച്ച്, കഥകള്‍ പറഞ്ഞു, കവിതകള്‍ പാടി ജീവിതം പറയാതെ ഒരു യാത്ര... തിരമാലകളെ പുണര്...